ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തരമുള്ള 75 വർഷങ്ങളിൽ രാജ്യത്ത് കടമകളിൽ നിന്ന് ഒഴിഞ്ഞുമാറാനും അവകാശ തർക്കത്തിലേർപ്പെടാനുമാണ് നാം കൂടുതൽ സമയം ചെലവഴിച്ചതെന്നും ഇത് ഇന്ത്യയുടെ ശക്തി ക്ഷയിക്കാൻ കാരണമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 'സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിൽ നിന്ന് സുവർണ്ണ ഇന്ത്യയിലേക്ക്' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രഹ്മകുമാരീസ് സംഘത്തിന്റെ ഏഴ് പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിച്ചു.
അവകാശ തർക്കങ്ങളിൽ ഏർപ്പെട്ടും കടമകൾ മറന്നും അന്താരാഷ്ട്ര തലത്തിൽ പോലും ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാനുള്ള ശ്രമം നടക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഇതിനെ വെറും രാഷ്‌ട്രീയമായി കണ്ട് തള്ളിക്കളയാനാകില്ല. രാജ്യത്തെ ഓരോ പൗരന്റെയും ഹൃദയത്തിൽ പ്രകാശിക്കുന്ന ഒരു റാന്തലുണ്ട്- കടമയുടെ റാന്തൽ. ഒന്നിച്ച് കടമയുടെ പാതയിൽ നീങ്ങിയാൽ സമൂഹത്തെ ഗ്രസിച്ച തിന്മകൾ ഇല്ലാതാകുകയും രാജ്യം പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യും. ലോകത്തിന് രാജ്യത്തെ ശരിയായ രീതിയിൽ മനസിലാക്കി കൊടുക്കുക എന്നത് നമ്മുടെ കടമയാണ്. ഇന്ത്യയുടെ യഥാർത്ഥ ചിത്രം പകർന്നു കൊടുക്കാനും അപവാദങ്ങൾ തിരുത്താനും
ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |