പന്തീരങ്കാവ്: സോഷ്യൽ മീഡിയ സുഹൃത്തിനെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ദേഹോപദ്രവം ചെയ്യുകയും വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന സംഘത്തെ പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശി ചീരക്കാട് വീട്ടിൽ എം.ഷബാന (21), പൊക്കുന്ന് സ്വദേശി ഫൈജാസ് (30), ഉസ്മാൻ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇരിങ്ങല്ലൂരിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുകയും മുറിൽ പ്രവേശിച്ച ഉടൻ ഭർത്താവെന്ന് അവകാശപ്പെട്ട് ഒരാൾ എത്തി പണവും മൊബൈൽ ഫോണും കവർന്നുവെന്നാണ് കാസർകോട് സ്വദേശിയായ യുവാവ് പന്തീരങ്കാവ് പൊലീസിൽ നൽകിയ പരാതി. രാവിലെ പരാതി ലഭിച്ച ഉടൻ പൊലീസ് ഫ്ലാറ്റിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്തീരങ്കാവ് എസ്.എച്ച്.ഒ ബൈജു കെ ജോസ്, എസ്.ഐ ധനഞ്ജയദാസ് , എസ്.സി.പി.ഒ രൂപേഷ്, സി.പി.ഒമാരായ രഞ്ജിത്ത്, രാജേഷ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |