ന്യൂഡൽഹി:ഡൽഹി കലാപം, കർഷക സമരം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിച്ചതിനെ ന്യായീകരിച്ച് കേന്ദ്ര സർക്കാരും ഡൽഹി ലെഫ്റ്റനന്റ് ഗവർണറും. ഇത് സംബന്ധിച്ച് ഡൽഹി സർക്കാരുമായുള്ള അഭിപ്രയ വ്യത്യാസങ്ങൾ പരിഹരിക്കാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൻ ശ്രമിച്ചതായും അവസാന ആശ്രയമെന്ന നിലയിലാണ് ആർട്ടിക്കിൾ 239 എഎ (4) പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചതെന്നും ഡൽഹി ഹൈക്കോടതി മുമ്പാകെ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഈ കേസുകൾ ദേശീയ താല്പര്യവുമായി ബന്ധപ്പെട്ടതും അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന് മാനക്കേടുണ്ടാക്കിയതുമായ സംഭവങ്ങളാണ്. വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ വർഗീയ കലാപം രാജ്യത്തിന്റെ മതേതര സ്വഭാവത്തെ വെല്ലുവിളിക്കുന്നതാണ്. സംഭവത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് പൊലീസിന്റെ അഭ്യർത്ഥന മാനിച്ചാണ് നിയമനം നടത്തിയതെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. എന്നാൽ പ്രോസിക്യൂട്ടർമാരുടെ നിയമനം തങ്ങളുടെ അധികാര പരിധിയിൽ വരുന്നതാണെന്ന് ഡൽഹി സർക്കാർ കോടതിയിൽ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |