റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയും സൗദി അറേബ്യയുടെ പൊതുമേഖലാ സ്ഥാപനവുമായ സൗദി ആരാംകോ 2021ൽ നേടിയത് 11,000 കോടി ഡോളർ ലാഭം (ഏകദേശം 8.25 ലക്ഷം കോടി രൂപ). 7,500 കോടി ഡോളറിന്റെ ലാഭവിഹിതവും (5.62 ലക്ഷം കോടി രൂപ) കമ്പനി പ്രഖ്യാപിച്ചു. 4,900 കോടി ഡോളറായിരുന്നു (3.67 ലക്ഷം കോടി രൂപ) 2020ൽ ലാഭം.
ക്രൂഡോയിൽ വിലവർദ്ധനയാണ് കഴിഞ്ഞവർഷം ആരാംകോയ്ക്ക് നേട്ടമായത്. 2027ഓടെ ക്രൂഡ് ഉത്‌പാദനം പരമാവധിശേഷിയായ പ്രതിദിനം 1.30 കോടി ബാരലായി ഉയർത്താനും 2030ഓടെ പ്രകൃതിവാതക ഉത്‌പാദനം 50 ശതമാനം വർദ്ധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഹൈഡ്രജൻ കയറ്റുമതി കൂട്ടാനും പദ്ധതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |