തിരുവനന്തപുരം: കോയിൽ കത്തിപ്പോയതിനെ തുടർന്ന് പത്തനംതിട്ടയിലെ ശബരിഗിരി ജലവൈദ്യുത സ്റ്റേഷനിലെ ഒരു ജനറേറ്ററിന്റെ പ്രവർത്തനം വെള്ളിയാഴ്ച നിലച്ചു.ആകെ ആറ് ജനറേറ്ററുകളാണ് ഉള്ളത്.ഇവിടുത്തെ നാലാമത്തെ ജനറേറ്റർ കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തനരഹിതമാണ്. രണ്ട് ജനറേറ്ററിലും കൂടി മൊത്തം 115മെഗാവാട്ടിന്റെ കുറവുണ്ടാകും.എന്നാൽ ഇത് സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെ ബാധിക്കില്ലെന്ന് കെ.എസ്.ഇ.ബി.അറിയിച്ചു. ഇതുമൂലം ലോഡ് ഷെഡ്ഡിംഗും ഉണ്ടാകില്ല.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. തീപടരുന്നത് ശ്രദ്ധയിൽ പെട്ട ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ജനറേറ്റർ ഒാഫ് ചെയ്തു.60മെഗാവാട്ടാണ് ഇതിന്റെ ഉത്പാദനശേഷി.ഇൗ ജനറേറ്റർ നന്നാക്കുന്നതിന് ഒരുമാസത്തിലേറെ സമയമെടുക്കുമെന്ന് ചീഫ് എൻജിനിയർ അറിയിച്ചു.ഒരു വർഷം മുൻപും ആറാമത്തെ ജനറേറ്ററിനു തീപിടിച്ചിരുന്നു.കാലപ്പഴക്കം മൂലമാണു പ്രശ്നമുണ്ടായതെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |