കോഴിക്കോട് : മുട്ടിൽ മരംമുറിക്കൽ കേസിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുകയും ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു.
മുട്ടിൽ മരംമുറിക്കലിന്റെ യഥാർത്ഥ ഗുണഭോക്താവ് മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എമ്മും സി.പി.ഐയുമാണ്. തിരഞ്ഞെടുപ്പിനു മുമ്പ് കാശുണ്ടാക്കാനാണ് ശതകോടികളുടെ മരം മുറിച്ചുകൊണ്ടുപോയത്. നിഗൂഢമായ പല സത്യങ്ങളും പുറത്തുവരാൻ കാരണക്കാരനായ സത്യസന്ധനായ ഉദ്യോഗസ്ഥനെ മാറ്റുകയും അഴിമതിക്കാരന് സ്ഥാനക്കയറ്റം നൽകുകയും ചെയ്ത സർക്കാർ നിയമവാഴ്ചയെ അട്ടിമറിക്കുകയാണ്. ബി.ജെ.പി സമ്മർദ്ദത്തിലാക്കിയതിനാലാണ് കേസ് അന്വേഷിച്ചതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ, സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |