തിരുവനന്തപുരം: ഓട്ടോറിക്ഷയുടെ മിനിമം യാത്രാദൂരം ഒന്നര കിലോമീറ്ററായി നിലനിർത്തും. രണ്ടുകിലോമീറ്ററായി മാറ്റാനുള്ള തീരുമാനമാണ് പിൻവലിക്കുന്നത്. ഇത്തവണ മിനിമം നിരക്ക് 30 രൂപയായി വർദ്ധിപ്പിച്ചപ്പോൾ യാത്രാദൂരം രണ്ട് കിലോമീറ്ററാക്കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ തൊഴിലാളി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിൽ രണ്ടു കിലോമീറ്റർ ഓടിയാൽ 33 രൂപ ലഭിക്കുന്നുണ്ടെന്നായിരുന്നു തൊഴിലാളികളുടെ പരാതി. ഫലത്തിൽ നിരക്ക് വർദ്ധന അപര്യാപ്തമാണെന്നും തൊഴിലാളി സംഘടനകൾ ആരോപിച്ചു. സർക്കാർ പിഴവ് പരിഹരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും തൊഴിലാളി സംഘടനാ നേതാക്കൾ അറിയിച്ചു. ഇതേ തുടർന്നാണ് സർക്കാർ തീരുമാനം പുനപരിശോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |