ജെനീവ : റഷ്യയെ യു.എൻ സുരക്ഷാ സമിതിയിൽ നിന്ന് പുറത്താക്കണമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. ഇന്നലെ ചേർന്ന യോഗത്തിൽ വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അധിനിവേശം തുടങ്ങിയ ശേഷം ഇതാദ്യമായാണ് സെലെൻസ്കി സുരക്ഷാ സമിതിയെ അഭിസംബോധന ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധക്കുറ്റങ്ങളാണ് റഷ്യ തങ്ങളുടെ രാജ്യത്ത് നടത്തുന്നതെന്നും യു.എൻ അടിയന്തരമായി ഇതിൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നുകിൽ ഉടൻ പ്രവർത്തിക്കണമെന്നും അല്ലെങ്കിൽ സമിതി സ്വയം പിരിച്ചുവിടുന്നതാണ് ഉചിതമെന്നും സെലെൻസ്കി യു.എന്നിൽ ചൂണ്ടിക്കാട്ടി.
സാധാരണക്കാരെ വീട്ടിൽ കയറി വെടിവച്ചും തെരുവിൽ ശരീരത്തിലൂടെ ടാങ്കുകൾ കയറ്റിയും റഷ്യൻ സേന കൊന്നെന്നും അവർക്കിതെല്ലാം വെറും വിനോദം മാത്രമാണെന്നും സെലെൻസ്കി പറഞ്ഞു. യു.എസും റഷ്യയെ പുറത്താക്കണമെന്ന് ആവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |