വളാഞ്ചേരി: വാഹന പരിശോധനക്കിടെ മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളിൽ നിന്നും രേഖകളില്ലാത്ത ഒരുകോടി മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപയും 117 ഗ്രാം സ്വർണവും വളാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.ജെ.ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം ഞായറാഴ്ച വൈകുന്നേരം 5.30ന് പട്ടാമ്പി റോട്ടിൽ കാർത്തിക തിയേറ്ററിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് കോയമ്പത്തൂരിൽ നിന്നും വേങ്ങരയിലേക്ക് പോവുകയായിരുന്ന ദമ്പതികളായ സഞ്ജയ് താനാജി (45) ഭാര്യ അർച്ചന (38) എന്നിവർ സഞ്ചരിച്ചിരുന്നകിയ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിൽ പണവും സ്വർണ്ണവും കണ്ടെടുത്തത്. എറണാംകുളത്ത് തൃപ്പൂണിത്തറയിൽ താമസിച്ച് വരുന്ന പ്രതികൾ 20 വർഷമായി എറണാംകുളത്ത് സ്വർണ്ണ വ്യാപാരം നടത്തി വരികയാണ്.നാലു മാസത്തിനിടെ ആറു തവണയായി എട്ട് കോടിയോളം രൂപയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. പിടികൂടിയ പണവും സ്വർണ്ണവും കോടതിയിൽ ഹാജരാക്കി ട്രെഷറിയിൽ നിക്ഷേപിക്കുമെന്നും ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റിനേയും എൻഫോഴ്സ്‌മെന്റിനേയും അറിയിക്കുമെന്നും പൊലീസ് ഇൻസ്‌പെകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |