ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള പ്രസ്താവന തിരുത്തി മുൻ മന്ത്രി എം.എം. മണി. വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ടി വന്നത് രാജ്യത്തെ മുഴുവൻ വൈദ്യുത പ്രതിസന്ധിയുടെ ഭാഗമാണെന്നും കൽക്കരി ക്ഷാമമാണ് പ്രശ്നമെന്നും എം.എം. മണി പറഞ്ഞു. വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതിനെതിരെ ലേഖനം എഴുതിയവരാണ് ഇപ്പോൾ കറണ്ട് കട്ട് ഏര്‍പ്പെടുത്തുന്നതെന്ന് ഇന്ന് രാവിലെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മണിയുടെ മലക്കം മറിച്ചിൽ ആവശ്യമെങ്കിൽ വൈദ്യുതി വില കൊടുത്ത് വാങ്ങേണ്ടിവരുമെന്നും മണി വ്യക്തമാക്കി.
കെ.എസ്. ഇ.ബി സമരത്തെ കുറിച്ചുള്ള പ്രസ്താവനയും മണി മയപ്പെടുത്തി. എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ട് പോകാൻ മാനേജ്മെന്റിനാവണം. താൻ മന്ത്രിയായിരിക്കുമ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. രാഷ്ട്രീയം നോക്കാതെ എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോയി. ജീവനക്കാരുടെ പ്രശ്നങ്ങൾ കേൾക്കാൻ മാനേജ്മെന്റ് തയ്യാറാവണമെന്നും എം.എം .മണി തൊടുപുഴയിൽ പറഞ്ഞു.
ഒരു മണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്‌നങ്ങളാണ് കെ.എസ്.ഇ.ബിയുള്ളതെന്നാണ് മണി നേരത്തെ പറഞ്ഞിരുന്നത്. തൊഴിലാളികള്‍ക്ക് നേരെ തന്‍ പ്രാമാണിത്വം കാട്ടിയാല്‍ ഇപ്പോൾ ആരും അംഗീകരിക്കില്ല. താന്‍ മന്ത്രി ആയിരുന്നപ്പോള്‍ എല്ലാം കൃത്യമായിട്ടാണ് ചെയ്തതെന്നും എം എം മണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |