മുംബയ്: ബോളിവുഡ് താരവും തൃണമൂൽ കോൺഗ്രസ് എം പിയുമായ ശത്രുഘ്നൻ സിൻഹയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിഗ് ബോസ് താരം പൂജാ മിശ്ര. താരകുടുംബം തന്റെ ജീവിതം നശിപ്പിച്ചെന്നും എംപിയുടെ മകൾ സൊനാക്ഷി സിൻഹയ്ക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടി സംവിധായകർക്കും നിർമാതാക്കൾക്കും ഒപ്പം കിടക്ക പങ്കിടാൻ തന്നോട് ആവശ്യപ്പെട്ടെന്നും പൂജാ മിശ്ര ആരോപിച്ചു.
2007 മുതൽ 2014 വരെ ലോഖണ്ഡ്‌വാലയിലെ തന്റെ അപ്പാർട്ട്മെന്റിന് മുകളിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു ശത്രുഘ്നൻ സിൻഹയും കുടുംബവും താമസിച്ചിരുന്നതെന്ന് പൂജാ മിശ്ര പറഞ്ഞു. ഈ സമയം ഇവർ തനിക്കെതിരെ ദുർമന്ത്രവാദം നടത്തിയെന്നും അതിനു ശേഷം തന്റെ ജീവിതം നരകതുല്ല്യമായി തീർന്നെന്നും പൂജാ പറഞ്ഞു. സൊനാക്ഷി സിൻഹ യഥാർത്ഥത്തിൽ ഫാഷൻ ഡിസൈനർ ആകാനുള്ള തയ്യാറെടുപ്പിലായിരുന്നെന്നും എന്നാൽ സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടി തന്നെ പലർക്കു മുമ്പിലും കാഴ്ചവച്ചതായും പൂജാ ആരോപിച്ചു.
എന്നാൽ പൂജയുടെ ആരോപണങ്ങൾ നിഷേധിച്ച ശത്രുഘ്നൻ സിൻഹയുടെ മകൻ ലവ് സിൻഹ പൂജയ്ക്ക് മാനസികാരോഗ്യ വിദഗ്‌ദ്ധന്റെ സഹായമാണ് ഇപ്പോൾ ആവശ്യമെന്നും തന്റെ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തന്നെ അവരുടെ മാനസികനില തകരാറിലാണെന്നതിന് തെളിവാണെന്നും ലവ് സിംഹ പറഞ്ഞു. സാധാരണ താൻ ഇത്തരം നിലവാരം കുറഞ്ഞ വാർത്തകളോട് പ്രതികരിക്കാറില്ലെന്നും എന്നാൽ ചില മാദ്ധ്യമങ്ങളുടെ നിരുത്തരവാദപരമായ സമീപനം കാരണം പ്രതികരിക്കാൻ നിർബന്ധിതനായിരിക്കുകയാണെന്നും ലവ് സിൻഹ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |