പോത്തൻകോട്: ആദ്ധ്യാത്മിക ചൈതന്യമായ സനാതന പാരമ്പര്യത്തെയും അതിന്റെ മൂല്യങ്ങളെയും ലോകത്തിന് കാട്ടിക്കൊടുത്ത മഹാഗുരുവാണ് നവജ്യോതി ശ്രീ കരുണാകര ഗുരുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിൽ 23ാമത് നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൗതികവാദ പ്രത്യയശാസ്ത്രങ്ങൾക്ക് ഇന്ന് പ്രസക്തിയില്ല. ഭാരതീയചിന്തകൾക്കും ഗുരുദർശനങ്ങൾക്കുമാണ് ഈ കാലഘട്ടത്തിൽ പ്രാധാന്യമെന്നും മന്ത്രിപറഞ്ഞു. മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ നൗഷാദ്, ജോബ് മൈക്കിൾ, സ്വാമി ശുഭാംഗാനന്ദ, ബിഷപ്പ് മാർ ബർണബാസ സഫർഗൺ മെത്രാപ്പോലീത്ത, പ്രൊഫ.ആർ.സി.സിൻഹ, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത, സ്വാമി നിർമ്മോഹാത്മ, വി.എസ്.ശിവകുമാർ, സംവിധായകൻ രാജീവ് അഞ്ചൽ, ഡോ.പി.കെ.ബിജു, ഡോ.എസ്.എസ്.ലാൽ, കവിരാജ്.എൻ.ജി, പോത്തൻകോട് ബാബു, അഡ്വ. എസ്.വി. സജിത്, സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, ഡോ.രാജ്കുമാർ എന്നിവർ സംസാരിച്ചു. നവഒലി ജ്യോതിർ ദിനമായ ഇന്നുരാവിലെ 5ന് പർണ്ണശാലയിലും പ്രാർത്ഥനാലയത്തിലും പ്രത്യേക പുഷ്പാഞ്ജലി നടത്തും. തുടർന്ന് പുഷ്പസമർപ്പണം. 9ന് പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |