കൊച്ചി: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണയത്തിൽ നിലപാട് മാറ്റ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് ഒരു യു.ഡി.എഫ് നേതാവും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . സഭയുടെ പേര് വലിച്ചിഴച്ചത് സി.പി.എം ആണെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.'
ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് ഞങ്ങൾ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. സി.പി.എമ്മാണ്സ ഭയുടെ സ്ഥാപനത്തെ, അതിന്റെ പശ്ചാത്തലത്തിൽ സഭയുടെ ചിഹ്നമുള്ള ബാക്ക് ഡ്രോബിന്റെ മുന്നിൽ സ്ഥാനാർത്ഥിയെ നിർത്തി പത്രസമ്മേളനം നടത്തിയത് . വൈദികനായ ഡയറക്ടറേയും കൂടെയിരുത്തി വാർത്താ സമ്മേളനം നടത്തിയ മന്ത്രിയാണ് സഭയെ ഇതിനകത്തേക്ക് വലിച്ചിഴച്ചത്. ഞങ്ങളല്ല.' സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പിസി ജോർജ് പറഞ്ഞു ഈ സ്ഥാനാർത്ഥി എന്റെ സ്വന്തം പയ്യനാണ്. വാ തുറന്നാൽ വിഷം മാത്രം വമിയ്ക്കുന്ന, തുപ്പുന്ന പിസി ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് വരുന്ന ആളെയാണ് സി.പി.എം സ്ഥാനാർത്ഥിയാക്കുന്നതെന്നും വി.ഡി. സതീശൻ പരിഹസിച്ചു.
പിണറായി വിജയൻ ഇല്ലെങ്കിൽ കേരളത്തിലെ സി.പി.എം വലിയ പൂജ്യമാണെന്ന് മനസിലായെന്നും വി.ഡി. സതീശൻ പറഞ്ഞു.. എന്തൊക്കെയാണ് ഇവർ ഇവിടെ കാട്ടിക്കൂട്ടുന്നത്. നേതൃത്വപരമായ ഒരു കഴിവുകളും കാണിക്കാതെ ഇവർ പ്രീണനം കൊണ്ടു നടക്കുകയാണ്. അവർ തന്നെ വഷളായി. അവർ വെളുക്കാൻ തേച്ചത് അവർക്ക് തന്നെ പാണ്ടായി മാറിയതിന് ഞങ്ങളെ പറഞ്ഞിട്ടെന്താണ് കാര്യമെന്ന് വി.ഡി. സതീശൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |