കൊച്ചി : എൽ.ഡി.എഫ് സ്ഥാനാർത്ഥി സിറോ മലബാർ സഭയുടെ നോമിനിയാണെന്ന പ്രചാരണങ്ങൾക്കിടെ സഭാ ആസ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് സന്ദർശനം നടത്തി. വൈദികരെ നേരിൽക്കണ്ട് ഉമ വോട്ടഭ്യർത്ഥിച്ചു. എല്ലാവരുടെ വോട്ട് വേണമെന്നും സഭയുടെ വോട്ട് ഉറപ്പാണെന്നും ഉമാ തോമസ് പറഞ്ഞു. രാഷ്‌ടീയ പോരാട്ടമാണ് നടക്കുന്നത്, അതിലേക്ക് സഭയെ വലിച്ചിഴക്കേണ്ടതില്ല. കർദ്ദിനാൾ എത്തിയാൽ വീണ്ടും എത്തി വോട്ട് അഭ്യർത്ഥിക്കുമെന്നും ഉമാ തോമസ് പറഞ്ഞു.
അതേസമയം ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു യു.ഡി.എഫ് നേതാവും ഇക്കാര്യം പറഞ്ഞിട്ടില്ല. വൈദികനായ ഡയറക്ടറേയും കൂടെയിരുത്തി വാർത്താ സമ്മേളനം നടത്തിയ മന്ത്രിയാണ് സഭയെ ഇതിനകത്തേക്ക് വലിച്ചിഴച്ചത്. വാ തുറന്നാൽ വിഷം മാത്രം വമിയ്ക്കുന്ന, തുപ്പുന്ന പി.സി. ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് വരുന്ന ആളെയാണ് സി.പി.എം സ്ഥാനാർത്ഥിയാക്കുന്നതെന്നും വി.ഡി. സതീശൻ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |