SignIn
Kerala Kaumudi Online
Monday, 07 July 2025 8.15 AM IST

തൃശൂർ പൂരത്തിലെ ആസാദി കുട, ആശയം സുരേഷ് ഗോപിയുടേത്, സ്ഥിരീകരിച്ച് ബി ജെ പിയും

Increase Font Size Decrease Font Size Print Page
suresh-gopi-

തൃശൂർ: രാജ്യത്തിനു തൃശൂർ പൂരം നൽകുന്ന സമർപ്പണമാണ് ദേശീയ നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള കുടകളെന്ന് സുരേഷ് ഗോപി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ സമയത്ത് ഇതിനു ഏറെ പ്രാധാന്യമുണ്ട്. പാറമേക്കാവ് വിഭാഗത്തിന്റെ പൂരച്ചമയ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി, ചന്ദ്രശേഖർ ആസാദ്, വിവേകാനന്ദൻ, ചട്ടമ്പി സ്വാമികൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ കുടയിലുണ്ട്. താൻ തന്നെയാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു.

കുടമാറ്റത്തിന് സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം ആലേഖനം ചെയ്ത കുടകള്‍ എന്ന ആശയം പാറമേക്കാവ് ദേവസ്വത്തോട് നിര്‍ദേശിച്ചത് സുരേഷ് ഗോപിയാണെന്ന് ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറും അറിയിച്ചു. പാറമേക്കാവ് പ്രസിഡന്റ് സതീഷിനോടും സെക്രട്ടറി രാജേഷിനോടും ഇത്തരമൊരു ആശയം വച്ചത് സുരേഷ് ഗോപി തന്നെയാണ്. ആ കുടകള്‍ അടങ്ങിയ ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനും സുരേഷ് ഗോപി എത്തിയെന്ന് അനീഷ് കുമാര്‍ പറഞ്ഞു.

അതേസമയം വിവാദങ്ങളെ തുടർന്ന് സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ കുടകൾ കുടമാറ്റത്തിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.

മൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ് കുടയിലെന്നായിരുന്നു പാറമേക്കാവിന്റെ വിശദീകരണം.

TAGS: THRISSUR POORAM, SURESH GOPI, KUDAMATTAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.