തിരുവനന്തപുരം: അഞ്ചിനു മുമ്പ് ശമ്പളം നൽകുമെന്ന വ്യവസ്ഥ പാലിച്ചില്ല, പത്താം തീയതി നൽകാമെന്ന വാക്കും പാലിച്ചില്ല. കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണം നാളെ നാളെ എന്ന നിലയിൽ ഇനിയും നീളാനാണ് സാദ്ധ്യത.
ഇന്നലെയും എസ്.ബി.ഐ ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളെ കെ.എസ്.ആർ.ടി.സി സമീപിച്ചെങ്കിലും വായ്പ ലഭിച്ചിട്ടില്ല. സർക്കാർ നൽകിയ 30 കോടി രൂപമാത്രമാണ് കൈവശമുള്ളത്. ശമ്പളവിതരണത്തിന് 50 കോടി രൂപ കൂടി വേണം. സർക്കാരിനെ വിശ്വസിക്കാതെ ജീവനക്കാർ പണിമുടക്കിയതിനാൽ ഇനി ഈ പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന നിലപാടിലാണ് മന്ത്രി ആന്റണി രാജു. നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നടക്കുന്ന ക്ലീൻബസ് ഇൻ യൂറോപ്പ് സമ്മേളനത്തിൽ പങ്കെടുക്കാൻ സി.എം.ഡി ബിജു പ്രഭാകർ ഇന്നലെ യാത്രതിരിച്ചു. 19നേ തിരിച്ചെത്തുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |