കൊച്ചി, : ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ സിംഗ് ഗില്ലിന്റെ കരാര്‍ നീട്ടിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. പുതിയ കരാര്‍ പ്രകാരം 2024 വരെ ഗില്‍ ക്ലബില്‍ തുടരും.
2014ല്‍ ചണ്ഡീഗഢ് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് 21കാരനായ ഗില്‍ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമിയില്‍ ചേര്‍ന്ന താരം, വൈകാതെ ഐലീഗില്‍ കളിക്കുന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഡെവലപ്പിംഗ് ടീമായ ഇന്ത്യന്‍ ആരോസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ ഇന്ത്യന്‍ ആരോസിന് വേണ്ടിയുള്ള സ്ഥിരതയാര്‍ന്ന പ്രകടനം, തൊട്ടടുത്ത വര്‍ഷം ബെംഗളൂരു എഫ്‌സിയുമായി തന്റെ ആദ്യ ഹീറോ ഐിഎസ്.എല്‍ കരാര്‍ നേടാന്‍ താരത്തെ സഹായിച്ചു. ഒരു എഎഫ്‌സി കപ്പ് ക്വാളിഫയര്‍ ഉള്‍പ്പെടെ ക്ലബൂനായി രണ്ട് മത്സരങ്ങളില്‍ ബൂട്ട് കെട്ടി.
ഡ്യൂറന്‍ഡ് കപ്പിലായിരുന്നു ഗില്ലിന്റെ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടിയുള്ള അരങ്ങേറ്റം. ആല്‍ബിനോ ഗോമസിന് പരിക്കേറ്റതോടെ 2021 ഡിസംബറില്‍ ഒഡീഷ എഫ്‌സിക്കെതിരെ ഹീറോ ഐഎസ്എലിലും അരങ്ങേറ്റം കുറിച്ചു. ഐഎസ്എല്‍ എട്ടാം സീസണില്‍ 17 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ള്‍വല കാത്ത ഗില്‍, 49 സേവുകളും ഏഴ് ക്ലീന്‍ ഷീറ്റുകളും സ്വന്തം പേരില്‍ കുറിച്ചു. 2021-22 ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച പ്രകടനം ഗില്ലിനെ ഗോള്‍ഡന്‍ ഗ്ലോവിനും അര്‍ഹനാക്കി. ഫെബ്രുവരിയില്‍ ഐ.എസ്.എലിന്റെ എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ മന്‍ത് അവാര്‍ഡും നേടിയിരുന്നു.
ക്ലബുമായുള്ള കരാര്‍ നീട്ടുന്നതില്‍ അഭിമാനമുണ്ടെന്ന് പ്രഭ്‌സുഖന്‍ സിംഗ് ഗില്‍ പറഞ്ഞു. കഴിഞ്ഞ സീസണിലെ ഗില്ലിന്റെ പ്രകടനത്തിനും, കരാര്‍ വിപുലീകരണത്തിനും താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് അഭിനന്ദിച്ചു. . ക്ലബ്ബ് താരങ്ങളായ ബിജോയ് വര്‍ഗീസ്, ജീക്‌സണ്‍ സിങ്, മാര്‍ക്കോ ലെസ്‌കോവിച്ച് എന്നിവരുമായുള്ള കരാര്‍ വിപുലീകരണം ബ്ലാസ്റ്റേഴ്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |