കോഴിക്കോട്: നാദാപുരം വളയത്ത് അന്യസംസ്ഥാന തൊഴിലാളി സഹപ്രവർത്തകരുടെ കുത്തേറ്റ് മരിച്ചു. ബിഹാർ സ്വദേശിയായ മാലിക്(44) ആണ് മദ്യപാനത്തെ തുടർന്ന് തർക്കത്തിനൊടുവിൽ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരും ബിഹാർ സ്വദേശികളാണ്. മാലികിനോട് ഒന്നിച്ച് താമസിക്കുന്നവരാണ് പിടിയിലായത്.
രാത്രി 9.30ഓടെ ഇവർ താമസിക്കുന്ന വാടകവീട്ടിൽ തർക്കവും ബഹളവും കേട്ട നാട്ടുകാർ എത്തിയപ്പോൾ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ മാലിക്കിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിച്ചു. ഇതിനിടെ ഇവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മാലിക്കിന്റെ മൃതദേഹം നാദാപുരം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാദാപുരത്തിനടുത്ത് റോഡ് പണിയ്‌ക്കായി എത്തിയവരാണ് ഈ തൊഴിലാളികളെല്ലാമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |