കീവ്: റഷ്യൻ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യൻ എംബസി യുക്രെയിൻ തലസ്ഥാനമായ കീവിൽ പ്രവർത്തനം പുനരാരംഭിക്കുന്നു. ഇന്ത്യൻ വിദേസകാര്യമന്ത്രാലയം പത്രകുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ഈ മാസം 17 മുതൽ ഇന്ത്യൻ എംബസി കീവിൽ തങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു.
നിരവധി രാജ്യങ്ങൾ തങ്ങളുടെ എംബസികൾ യുക്രെയിനിൽ പുനരാരംഭിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ഇന്ത്യൻ എംബസിയും ഇവിടേക്ക് മടങ്ങിവരുന്നത്. യുദ്ധസമയത്തും എംബസി പ്രവർത്തനം നടത്തിയിരുന്നെങ്കിലും പോളണ്ടിന്റെ തലസ്ഥാനമായ വാർസോ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. മാർച്ച് 13നായിരുന്നു കീവിൽ നിന്ന് വാർസോവിലേക്ക് യുക്രെയിൻ എംബസി മാറുന്നത്.
റഷ്യ - യുക്രെയിൻ യുദ്ധസമയത്ത് ഇരുപതിനായിരത്തിലേറേ ഇന്ത്യക്കാരെ രാജ്യത്ത് സുരക്ഷിതമായി മടക്കിയെത്തിക്കാൻ എംബസി അധികൃതർക്ക് സാധിച്ചിരുന്നു. ഫെബ്രുവരി 26ന് ആരംഭിച്ച ഓപ്പറേഷൻ ഗംഗ വഴിയായിരുന്നു യുക്രെയിനിൽ കുടുങ്ങിപ്പോയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ എംബസിയുടെ നേതൃത്വത്തിൽ രാജ്യത്ത് മടക്കിയെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |