നെടുങ്കണ്ടം: കോളേജ് വിദ്യാർഥികളെയും അന്യസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യം വച്ച് ലഹരി വസ്തുക്കൾ അതിർത്തി കടന്നെത്തുന്നു . ചെറുതും വലുതുമായ സംഘങ്ങളെ നിയന്ത്രി ച്ച് വന്‍ മാഫിയകള്‍തന്നെ പിന്നിൽനിന്ന് പ്രവർത്തിക്കുന്നുണ്ട്. പലപ്പോഴും പിടിയിലാകുന്നത് ഇടനിലക്കാരം ചെറിയ പൊതികളിൽ കഞ്ചാവ് വിതരണം ചെയ്യുന്നവും മദ്യം ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നവരും മാത്രം. വ്യാജമദ്യം മുതല്‍ കഞ്ചാവ് വരെ സുലഭമായി സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഭിക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് സ്ഥലത്തെത്തിച്ചു നല്‍കുന്ന കാരിയർമാരായും ചില വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.. വില്‍പനക്കാരുടെ ഫോണ്‍ നമ്പറുകള്‍ ആവശ്യക്കാര്‍ക്കു നല്‍കി. ഇവരെ ഫോണില്‍ ബന്ധപ്പെട്ടാല്‍ ലഹരിവസ്തുക്കള്‍ സ്ഥലത്തെത്തിച്ചു നല്‍കും. ഒരു കിലോയില്‍ താഴെ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ അന്നുതന്നെ ജാമ്യം കിട്ടുമെന്നതിനാല്‍ ചെറു പൊതികളാക്കിയാണ് വില്‍പ്പന.തമിഴ്നാട്ടിൽനിന്നുമാണ് വൻ തോതിൽ കഞ്ചാവെത്തുന്നത്. അതിർത്തി മേഖലയിൽ പരിശോധനകൾ കർശനമാകുമ്പോൾ കാട്ടുപാതയിലൂടെ കാൽനടയായി ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടു വരുന്നു. ഇത്തരം നടവഴികൾ പരിചിതരായ ഏജന്റുമാരും കാരിയർമാരും നിർബാധം കച്ചവടം നടത്തും. ജില്ലയിൽവ്യാപകമായി ലഹരിവസ്തുക്കൾ പിടിച്ചെടുക്കുന്നുണ്ടെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്താൻസാധിക്കാറില്ല. വൻസ്രാവുകൾ പിടിപാടുകളും അടവുകളും ബലപ്പെടുത്തി രക്ഷപ്പെടുകയും ചെയ്യും. ഹോൾസെയിൽ ബിസിനസ്കാരൻ പിടിക്കപ്പെടാത്തതിനാൽ ചെറിയ ഇടവേളയ്ക്ക് ശേഷം പുതിയ ആളെവച്ച് കച്ചവടം തുടങ്ങും.
കുറയാതെ കേസുകൾ
കോളേജുകളും സ്കൂളുകളുംകേന്ദ്രീകരിച്ച് ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും നടക്കുന്നുണ്ടെങ്കിലും ലഹരി വിൽപ്പനയ്ക്കുംഉപയോഗത്തിനും എടുത്ത് പറയത്തക്ക യാതൊരു കുറവും സംഭവിക്കുന്നില്ലന്നാണ് സമീപകാല സംഭവങ്ങൾ വിരൽചൂണ്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |