തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ അന്വേഷണം തുടരുന്നതിന്റെ ഭാഗമായി എം. ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവരെ സി.ബി.ഐ ഉടൻ ചോദ്യം ചെയ്യും. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തി സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ ചോദ്യം ചെയ്തിരുന്നു. നിർമ്മാണ കരാർ ലഭിക്കാൻ 4.48 കോടിരൂപ കമ്മിഷനായി നൽകിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ സി.ബി.ഐക്കു മൊഴി നൽകിയിരുന്നു. ലൈഫ് മിഷനിൽ തനിക്ക് കമ്മിഷൻ കിട്ടിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരും വെളിപ്പെടുത്തിയിരുന്നു. ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചെന്നും കരാർ യൂണിടാക്കിനു നൽകിയതിൽ അഴിമതി നടന്നെന്നുമാണ് സി.ബി.ഐ പറയുന്നത്.
യു.എ.ഇ കോൺസുലേറ്റിലൂടെ റെഡ് ക്രസന്റനുവദിച്ച 18.50 കോടിരൂപയിൽ 14.50 കോടിക്കാണ് 140 ഫ്ളാറ്റുകൾ നിർമ്മിക്കാൻ പദ്ധതി തയാറാക്കിയത്. ശേഷിക്കുന്ന തുകയ്‌ക്ക് ആരോഗ്യകേന്ദ്രം നിർമ്മിക്കാനായിരുന്നു കരാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |