കൊല്ലം: നാഗർകോവിൽ പാസഞ്ചറിൽ അദ്ധ്യാപികയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രധാനിയായ ഉത്തർപ്രദേശ് സ്വദേശി മാസ് അഹമ്മദിനെ (26) പാലക്കാട് കൽപ്പാത്തി പുഴയുടെ പരിസരത്ത് നിന്ന് പിടികൂടി. നേരത്തെ പിടിയിലായ ബിഹാർ സ്വദേശി ധർമ്മേന്ദ്ര ഠാക്കൂറിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്.
സ്ഥിരമായി എവിടെയും തങ്ങാത്തതും തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതും തുടർച്ചയായി യാത്ര ചെയ്യുന്നതും കാരണം പിടികൂടുകയെന്നത് ദുഷ്കരമായിരുന്നു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തങ്ങിയാണ് സംഘം മോഷണം നടത്തിയിരുന്നത്. കൊല്ലം റെയിൽവേ എസ്.എച്ച്.ഒ ആർ.എസ്. രഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ പ്രമോദ്, സി.പി.ഒ നാരായം അമീർഖാൻ, കിഷോർ, എബിൻദാസ് എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |