തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിന്റെ സെർവർ തകരാർ പൂർണമായി പരിഹരിക്കാത്തതിനാൽ ആധാരം രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും ഇഴയുന്നു. ഓൺലൈൻ ആധാരം രജിസ്‌ട്രേഷനും വിവാഹ രജിസ്‌ട്രേഷനും പുനഃസ്ഥാപിച്ചെന്നാണ് അധികൃതർ പറയുന്നത്. ദിവസവും ശരാശരി 3500 - 4000 ആധാരങ്ങളാണ് രജിസ്റ്റർ ചെയ്യാറുള്ളത്. ഇതിന് കുറഞ്ഞിട്ടില്ല.
എന്നാൽ രജിസ്റ്ററിംഗ് ഉദ്യോഗസ്ഥർക്ക് ഡിജിറ്റൽ ഒപ്പിടാനാകാത്തതിനാൽ ഇ-ഗഹാൻ രജിസ്‌ട്രേഷൻ, ബാദ്ധ്യതാ സർട്ടിഫിക്കറ്റ് വിതരണം എന്നിവ കഴിഞ്ഞാഴ്ച തടസപ്പെട്ടിരുന്നു. പ്രത്യേക ക്രമീകരണത്തിലാണ് ബാദ്ധ്യതാ സർട്ടിഫിക്കറ്റ് വിതരണം. ഒരു സമയം ഏഴു ജില്ലകളുടെ സർട്ടിഫിക്കറ്റ് നൽകും. ഒരു മണിക്കൂറിന് ശേഷം അടുത്ത ഏഴു ജില്ലകൾ. സംസ്ഥാനത്ത് മൊത്തമായി ഒരേസമയം ഈ സേവനം സാദ്ധ്യമാകുന്നില്ല. തകരാർ രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്നാണ് അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |