കോഴിക്കോട്: കൊങ്കൺപാത വഴി ഈ മാസം അവസാനത്തോടെ വൈദ്യുതി യാത്രാട്രെയിനുകളും ഓടിത്തുടങ്ങും. ഇതോടെ യാത്രാസമയം 15-20 മിനിട്ട് ലാഭിക്കാം.
740 കിലോമീറ്ററിലേറെ വരുന്ന കൊങ്കൺപാത മൂന്നുമാസം മുമ്പേ പൂർണമായി വൈദ്യുതീകരിച്ചിരുന്നു. സബ് സ്റ്റേഷനുകളുടെ സാങ്കേതികപ്രശ്നം കാരണം ചരക്ക് ട്രെയിനുകൾ മാത്രമാണ് ഓടിയത്. കൊങ്കൺ പാത പൂർണമായും വൈദ്യുതീകരിക്കാത്തതിനാൽ മംഗലാപുരം സെൻട്രൽ സ്റ്റേഷനിൽ വൈദ്യുതി എൻജിൻ മാറ്റി ഡീസൽ എൻജിൻ ഘടിപ്പിച്ചാണ് യാത്ര തുടർന്നിരുന്നത്. ഇനി തിരുവനന്തപുരത്ത് നിന്ന് ന്യൂഡൽഹി വരെ എൻജിൻ മാറ്റാതെ ഓടാം.
വൈദ്യുതീകരണത്തിൽ എട്ടുവർഷം കേരളത്തിൽ വൻവികസനം ഉണ്ടായെന്ന് റെയിൽവേ അറിയിച്ചു. കേരളത്തിൽ 390 കിലോമീറ്റർ പാതയാണ് ഈ കാലത്ത് വൈദ്യുതീകരിച്ചത്.
ഷൊർണൂർ - മംഗലാപുരം (314 കിലോമീറ്റർ), പാലക്കാട് - മുതലമട (32 കിലോമീറ്റർ), കൊല്ലം - പുനലൂർ (44 കിലോ മീറ്റർ) ലൈനുകളാണ് വൈദ്യുതീകരിച്ചത്. എല്ലാം ഇലക്ട്രിക് ട്രെയിനുകൾ ആകുന്നതോടെ പരിസ്ഥിതി മലിനീകരണം ഒഴിവാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |