തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ഗൂഢാലോചനയെന്ന് മന്ത്രി വി.ശിവൻകുട്ടി. വികസന പ്രവർത്തനങ്ങൾ ഭരണത്തുടർച്ച ഉറപ്പാക്കുമെന്ന ഭയമാണ് രാഷ്ട്രീയ പ്രതിയോഗികൾക്ക്. കല്ലിയൂർ പഞ്ചായത്തിലെ തരിശുഭൂമിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി നടത്തിയ നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തൃക്കാക്കരയിൽ എന്തോ അത്ഭുതം സംഭവിച്ചു എന്ന മട്ടിലാണ് യു.ഡി.എഫിന്റെ പ്രചാരണം.
സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണങ്ങളിൽ ഇപ്പോൾ ആക്ഷേപിക്കപ്പെട്ട തരത്തിലുള്ള ഒന്നും കണ്ടെത്തിയിട്ടില്ല.
കൃത്യമായ സൂചനകൾ ഉണ്ടായത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയത്. മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷ നൽകേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ട്. റോഡിലൂടെ തനിയെ നടന്നാൽ പോലും പിണറായി വിജയനെ സംരക്ഷിക്കാൻ ലക്ഷക്കണക്കിനാളുകളുണ്ട്. പേടിപ്പിക്കലും വിരട്ടലും കേരളത്തിൽ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |