തിരുവനന്തപുരം: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രിയെന്ന് ഫേസ്ബുക്ക് പോസ്റ്രിൽ രമേശ് ചെന്നിത്തല. കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസിനരികിൽ മാമോദീസ കഴിഞ്ഞു മടങ്ങിയ കുടുംബത്തെ വീട്ടിലേക്കു പോകുന്നതിൽ നിന്ന് ഒരു മണിക്കൂർ പിണറായിയുടെ പൊലീസ് തടഞ്ഞുനിറുത്തിയെന്നും പോസ്റ്റിലുണ്ട്.
പോസ്റ്റിൽ നിന്ന് : മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം കൊണ്ട് 14 മണിക്കൂറാണ് ഒരു നഗരത്തെ പൊലീസ് ബന്തവസിലാക്കുന്നത്. ആശുപത്രി ഗേറ്റുകൾ മണിക്കൂറുകളോളം അടച്ചിടുന്നു.
ഈ മാന്യദേഹം പോകുന്ന വഴിയിൽ ചെറുകിട ഹോട്ടലുകളടക്കം തുറക്കാൻ പൊലീസ് അനുവദിക്കുന്നില്ല. ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്‌കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടയ്ക്കും വിലക്ക് നേരിടുന്നു. മുഖ്യമന്ത്രി നാടിനൊരു പൊതുശല്യമായി മാറുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ഭയപ്പെടാൻ പിണറായി തയ്യാറെടുക്കണം. നിങ്ങൾ വിലക്കിയതോരോന്നും ധരിച്ചുകൊണ്ട് പ്രതിപക്ഷവും പൊതുജനതയും തെരുവിൽത്തന്നെയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |