തിരുവനന്തപുരം: കഴിഞ്ഞ മാസത്തെ ശമ്പളത്തിനായി കെ.എസ്.ആർ.ടി.സിക്ക് ബാങ്കിൽ നിന്ന് 50 കോടി രൂപ ഓവർ ഡ്രാഫ്ടായി ലഭിക്കുമെങ്കിലും ശേഷിക്കുന്ന 32.5 കോടി കണ്ടെത്താൻ സർക്കാർ കനിയണം. സർക്കാരിൽ നിന്ന് മുമ്പ് ലഭിച്ച 30 കോടിയും കളക്ഷനും ചേർത്താണ് നേരത്തെ എടുത്ത 50 കോടിയുടെ ഒ.ഡി അടച്ചത്. ബാക്കി തുക ഡീസൽ ഉൾപ്പെടെയുള്ള ചെലവുകൾക്കും വിനിയോഗിച്ചു.
നിലവിൽ കെ.എസ്.ആർ.ടി.സിയുടെ ഖജനാവ് കാലിയാണ്. അതേസമയം ശമ്പളത്തിനായുള്ള സമരം ജീവനക്കാരുടെ സംഘടകളും കടുപ്പിച്ചു. ചീഫ് ഓഫീസിനു മുന്നിൽ സമരം നടത്തുന്ന ടി.ഡി.എഫ് ഇന്നലെ മുതൽ റിലേ സത്യഗ്രഹവും ആരംഭിച്ചു. സി.ഐ.ടി.യുവിന്റെ എംപ്ലോയീസ് അസോസിയേഷന്റെ സമരം ഒമ്പതാം ദിനത്തിലേക്ക് കടന്നു. ബി.എം.എസിന്റെ എംപ്ലോയീസ് സംഘിന്റെ സെക്രട്ടേറിയറ്റ് സമരം എട്ടാം ദിവസത്തിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |