ന്യൂഡൽഹി:അഗ്നിപഥ് സ്‌കീമിനെതിരെ സമരം ചെയ്യുന്ന ചില സംഘടനകൾ ഭാരത ബന്ദ് പ്രഖ്യാപിച്ചതോടെ ഡൽഹി-ഗുഡ്‌ഗാവ് എക്‌സ്‌പ്രസ് ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഡൽഹി പൊലീസ് കർശനമായി വാഹന പരിശോധന നടത്തുന്നതിനെ തുടർന്നാണ് എക്‌സ്‌പ്രസ്‌വേയിൽ സർഹൗൾ അതിർത്തി മുതൽ വലിയ തിരക്കുണ്ടായത്.
പ്രധാന പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, ആംആദ്‌മി പാർട്ടി എന്നിവ ഇന്ന് ഡൽഹി ജന്ദർമന്ദിറിൽ അഗ്നിപഥ് സ്‌കീമിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. ഫരീദാബാദ്, നോയിഡ എന്നിവിടങ്ങളിൽ നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് സ്‌കീമിനെതിരെ ഇതിനകം വിവിധ സംസ്ഥാനങ്ങളിൽ കലാപമാണ് ഉണ്ടായത്. ബിഹാർ, ഉത്തർ പ്രദേശ്,മദ്ധ്യപ്രദേശ്, ഹരിയാന, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ രൂക്ഷമായ പ്രതികരണമാണ് യുവാക്കളിൽ നിന്നും സ്‌കീമിനെതിരെ ഉണ്ടായത്. കേരളത്തിലും ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. 17.5 വയസ് മുതൽ 21 വയസ് വരെയുളള യുവാക്കൾക്കാണ് അഗ്നിപഥ് സ്‌കീമിൽ ചേരാവുന്നത്. നാല് വർഷത്തെ സേവനത്തിന് ശേഷം 75 ശതമാനം പേർക്കും നിർബന്ധിത വിരമിക്കലാണ്. അവശേഷിക്കുന്നവർക്ക് സൈന്യത്തിൽ ജോലി നോക്കാം. വിരമിക്കുമ്പോൾ ഗ്രാറ്റുവിറ്റിയോ പെൻഷൻ ആനുകൂല്യങ്ങളോ ലഭിക്കില്ല.
ഞായറാഴ്‌ചയും പ്രതിഷേധങ്ങൾ തുടർന്നതിനാൽ 483 ട്രെയിനുകൾ റദ്ദാക്കി. സർക്കാർ അതേസമയം അഗ്നിപഥ് സ്‌കീമുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് അറിയിച്ചത്. ഇക്കാര്യം അറിയിച്ച് സൈനിക വൃത്തങ്ങൾ പത്രസമ്മേളനവും നടത്തി. കൂടുതൽ യുവത്വം സൈന്യത്തിന് നൽകാൻ അഗ്നിപഥ് സ്‌കീമിന് കഴിയുമെന്നാണ് സൈനിക വൃത്തങ്ങൾ അഭിപ്രായപ്പെട്ടത്.
Heavy traffic jam on Sarhaul border at Delhi-Gurugram expressway as Delhi Police begins checking of vehicles in wake of #BharatBandh against #AgnipathScheme, called by some organisations. pic.twitter.com/1VCo5RcHAJ
— ANI (@ANI) June 20, 2022
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |