തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിശദമായി പരിശോധിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യത്തിൽ വിശദ പരിശോധന വേണമെന്ന ധാരണയിലെത്തിയത്. അന്വേഷണകമ്മിഷനെ നിയോഗിച്ച് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചകൾ പരിശോധിക്കണോയെന്നതിൽ ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാകും തീരുമാനം.
പ്രചരണത്തിനൊത്ത വോട്ട് തൃക്കാക്കരയിൽ ലഭിച്ചിട്ടില്ലെന്നാണ് സി.പി.എം വിലയിരുത്തുന്നത്. വോട്ടെടുപ്പിന് ശേഷം ജില്ലാ നേതൃത്വം സമർപ്പിച്ച കണക്കും നേരിയ പ്രതീക്ഷ പ്രകടിപ്പിക്കുന്നതായിരുന്നു. എന്നാൽ ആ കണക്കുകൂട്ടലുകളെയെല്ലാം അട്ടിമറിച്ചുള്ള ഫലമാണ് വന്നത്. ജനവികാരം അളക്കുന്നതിൽ പാർട്ടി ജില്ലാ ഘടകം പരാജയപ്പെട്ടെന്ന വിലയിരുത്തലാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.കൊച്ചി സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള വികസന രേഖയുടെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി യോഗം ചർച്ച ചെയ്തേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |