ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ നിന്ന് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ എത്തിയ വിമത ശിവസേനാ എം.എൽ.എമാർക്ക് താമസിക്കൻ ഗുവാഹതിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരാഴ്ചത്തേക്ക് 70 മുറികളാണ് ബുക്കു ചെയ്‌തത്. 40ൽ കൂടുതൽ എം.എൽ.എമാർ ഹോട്ടലിലുണ്ട്. കൂടുതൽ പേർ വരുമെന്ന പ്രതീക്ഷയിലാണ് വിമത പക്ഷം.
വിമതർക്ക് ഭക്ഷണം അടക്കം ഒരുദിവസം എട്ടു ലക്ഷം രൂപയോളം ചെലവുണ്ട്. ആരാണ് മുറി ബുക്ക് ചെയ്‌തെന്ന് പുറത്തു വിട്ടിട്ടില്ല. പുറത്തു നിന്ന് മറ്റാർക്കുംമുറി നൽകരുതെന്ന് ഹോട്ടൽ അധികൃതർക്ക് നിർദ്ദേശവുമുണ്ട്.
ഗുവാഹതി വിമാനത്താവളത്തിൽ എത്തുന്ന വിമതരെ പൊലീസ് എസ്‌കോർട്ടോടെയാണ് ഹോട്ടലിൽ എത്തിക്കുന്നത്. ഹോട്ടലിന് മുന്നിലും പൊലീസ് കാവലുണ്ട്. മാദ്ധ്യമ പ്രവർത്തകർക്കും അകത്തേക്ക് പ്രവേശനമില്ല. മേഘാലയ മുഖ്യമന്ത്രിയും എൻ.പി.പി നേതാവുമായ കോൺറാഡ് സംഗ്‌മ കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയിരുന്നു. ഉച്ചഭക്ഷണം കഴിക്കാൻ വന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നലെ ഏക്‌നാഥ് ഷിൻഡെ ഹോട്ടലിന് പുറത്തേക്ക് പോയത് മുംബയിൽ ചർച്ചയ്‌ക്ക് പോയതാണെന്ന് വാർത്ത വന്നു. കുറച്ചു കഴിഞ്ഞ് അദ്ദേഹം മടങ്ങിയെത്തി.
വിമതർ ടൂറിസ്റ്റുകളായി വന്നതാണെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |