ന്യൂഡൽഹി: കുട്ടികളെ അഭിനയിപ്പിക്കുന്നതിന് കരട് മാർഗനിർദേശങ്ങൾ പുറത്തിറക്കി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. ആറ് വയസിൽ താഴെയുള്ള കുട്ടികളെ തീവ്രമായ വെളിച്ചത്തിന് മുന്നിൽ നിർത്താനോ അമിതമായ മേക്കപ്പ് ഉപയോഗിക്കാനോ പാടില്ല. മൂന്ന് മാസത്തിൽ താഴെയുള്ള കുട്ടികളെ ചിത്രീകരണത്തിനായി ഉപയോഗിക്കരുതെന്നും കമ്മീഷൻ നിർദേശിച്ചു.
അര മണിക്കൂറിൽ കൂടുതൽ കുട്ടികളെ ജോലി ചെയ്യാൻ പ്രേരിപ്പിക്കരുത്. ഓരോ മൂന്ന് മണിക്കൂറിലും ഒരു ഇടവേള നൽകണം. രാവിലെ ഏഴിനും എട്ടിനും ഇടയ്ക്കുള്ള സമയം ജോലി ചെയ്യിക്കാൻ അനുവാദമില്ല. നിർമാതാക്കൾ ജില്ലാ മജിസ്ട്രേറ്റിൽ നിന്ന് അനുമതി വാങ്ങി കുട്ടികൾക്ക് പ്രവർത്തിക്കാൻ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണമെന്നും കമ്മീഷൻ പറഞ്ഞു. പരിശോധനയ്ക്ക് ശേഷം ആറ് മാസത്തെ കാലാവധിയോടെയാവും അനുമതി നൽകുക.
കുട്ടികളെ വൈകാരികമായി ബാധിക്കുന്ന പരിഹാസത്തിനോ അവഹേളനത്തിനോ വിധേയമായ വേഷങ്ങൾ ചെയ്യിക്കുന്നില്ലെന്ന് നിർമാതാക്കൾ ഉറപ്പാക്കണം. മുതിർന്നവർ കുട്ടികളുടെ മുന്നിൽ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുതെന്നും നിർദേശത്തിൽ പറയുന്നു. നിർമാതാവ് പോഷകാഹാരവും വിശ്രമത്തിനുള്ള സൗകര്യങ്ങളും നൽകണം. മൂന്ന് മാസത്തിൽ താഴെയുള്ള കുട്ടികളെ, മുലയൂട്ടൽ, പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട ബോധവൽക്കരണ വീഡിയോകളിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. കുട്ടികളുമായി സമ്പർക്കം പുലർത്തുന്ന സെറ്റിലെ ഓരോ വ്യക്തിയും പകർച്ചവ്യാധികളില്ല എന്നത് തെളിയിക്കുന്ന ഒരു മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |