കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പോളിസിയുടെ ഭാഗമായി സ്വർണവിലയിൽ ഉപഭോക്താക്കൾക്ക് വൻനേട്ടം. രാജ്യത്ത് എവിടെയും സ്വർണത്തിന് ഒരേവില ഈടാക്കുന്നതാണ് വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പോളിസി. സ്വർണത്തിന് നിലവിലുള്ള മാർക്കറ്റ് വിലയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഈടാക്കുന്ന വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്നും ഇതിലൂടെ വലിയ സാമ്പത്തിക നേട്ടമാണ് മലബാർ ഗോൾഡിന്റെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്നും ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.
വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ് പോളിസിയിലൂടെ ഹാൾമാർക്ക് ചെയ്ത 22 കാരറ്റ് സ്വർണം ഗ്രാമിന് 300 രൂപയിലധികം വില കുറച്ച് നൽകാൻ കമ്പനിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2000 മുതൽ ബി.ഐ.എസ് ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ മാത്രമാണ് കമ്പനി വിൽപന നടത്തുന്നത്. ഏറ്റവും പുതിയതായ എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ് നടപ്പാക്കിക്കൊണ്ട് കാലോചിതമായ മാറ്റങ്ങൾ ഉപയോക്താക്കൾക്ക് കിട്ടുന്നതിൽ കമ്പനി ശ്രദ്ധ പുലർത്തിയിട്ടുണ്ട്. അഹമ്മദ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |