ആലുവ: ആലുവയിൽ വീണ്ടും പോത്ത് മോഷ്ടാക്കൾ പിടിയിൽ. കീഴ്മാട് തോട്ടുമുഖം കല്ലുങ്കൽ വീട്ടിൽ മുഹ്സിൻ (28), അയൽവാസി കൊരങ്ങാട്ട് വീട്ടിൽ മുഹമ്മദ് അലി (20) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 24ന് കുട്ടമശേരി സ്വദേശി പുഷ്പാകരന്റെ വീട്ടിൽ നിന്നാണ് പ്രതികൾ പോത്തിനെ മോഷ്ടിച്ചത്. അന്വേഷണത്തിൽ കീഴ്മാട് കീരംകുന്നത്തെ പാടശേഖരത്തുനിന്ന് പോത്തിനെ കണ്ടെത്തി. മുഹ്സിന് അറവുശാലയും പോത്ത് വ്യാപാരവുമുണ്ട്.കഴിഞ്ഞയാഴ്ച അശോകപുരം സ്വദേശി ഷെമീറിനെയും പ്രായപൂർത്തിയാകാത്തയാളെയും ആലുവ പൊലീസ് പോത്ത് മോഷണത്തിന് അറസ്റ്റ് ചെയ്തിരുന്നു.
ഇൻസ്‌പെക്‌ടർ എൽ.അനിൽകുമാർ, എസ്.ഐ എം.എസ്.ഷെറി, എ.എസ്.ഐ എ.കെ. സന്തോഷ് കുമാർ, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, എൻ.എ. മുഹമ്മദ് അമീർ, കെ.എം. മനോജ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |