കോട്ടയം: പി.സി. ജോർജിനെ ട്രാപ്പിലാക്കിയതാണെന്നും അത് പിണറായിയുടെ കളിയാണെന്നും പി.സിയുടെ ഭാര്യ ഉഷാ ജോർജ് പറയുന്നു. '' രാഷ്ട്രീയ വൈരാഗ്യമാണിത്. പിണറായിയെ വെടിവച്ചു കൊല്ലണമെന്നാണ് എന്റെ ആഗ്രഹം. അപ്പന്റെ റിവോൾവറിവിടെ ഇരിപ്പുണ്ട്. ഒരു കുടുംബത്തെ തകർക്കാൻ നോക്കുകയാണ്. ഈ കൊന്തയ്ക്ക് സത്യമുണ്ടെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ പിണറായി അനുഭവിക്കും. നിരപരാധിയെ പിടിച്ച് ജയിലിൽ ഇടാമോ? വളരെ സത്യസന്ധനായ മനുഷ്യനാണ് അദ്ദേഹം. രണ്ടാഴ്ച മുന്നേ പരാതിക്കാരി പറഞ്ഞത് പി.സി. ജോർജ് അപ്പന് തുല്യമാണെന്നാണ്. ഒരുപാട് തവണ പരാതിക്കാരിയും സ്വപ്നയും വീട്ടിൽ വന്നിട്ടുണ്ട്. ചോദ്യം ചെയ്ത് വിട്ടയയ്ക്കാമെന്നാണ് പൊലീസ് പറഞ്ഞത്. പി.സി. ജോർജിന്റെ പേരിൽ സ്ത്രീപീഡനമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല''- ഉഷ പറഞ്ഞു.
പിണറായിയുടെ നടപടി മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്ന് മരുമകൾ പാർവതിയും പറഞ്ഞു. വേറെ ഏതൊക്കെ കേസിൽപ്പെടുത്താമായിരുന്നു. ഇത്രയും മോശം കേസിൽപ്പെടുത്തേണ്ടായിരുന്നു. കേസ് വ്യാജമാണെന്ന് ആർക്കും മനസിലാകുമെന്നും പാർവതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |