മലപ്പുറം: ജില്ലയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് അതിഥി തൊഴിലാളികൾക്ക് മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങളും തൊഴിലുടമകളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക അറിയിച്ചു. മലമ്പനി രോഗത്തിന് കൃത്യമായ ചികിത്സ ആരോഗ്യവകുപ്പിന്റെ ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്. രോഗം സ്ഥിരീകരിച്ച് ഉടൻ തന്നെ പരിപൂർണ ചികിത്സ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. ചില സന്ദർഭങ്ങളിൽ ഇത്തരം മലമ്പനി രോഗികൾ ചികിത്സ എടുക്കാതെ സ്ഥലം വിട്ടു പോകുന്ന വിവരം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചികിത്സ കിട്ടാത്ത രോഗികൾ മറ്റുള്ളവരിലേക്ക് രോഗം പകർത്തുന്നതിനാൽ കൂടുതൽ ശ്രദ്ധ നൽകണം. അതിഥി തൊഴിലാളികളെ പാർപ്പിക്കുന്നവരും തൊഴിലുടമകളും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തുകയും തൊഴിലാളികളെ സംബന്ധിച്ചുള്ള തിരിച്ചറിയൽ രേഖയും ഫോൺ നമ്പറും കൃത്യമായി സൂക്ഷിക്കുകയും വേണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു. തൊഴിലാളികൾക്ക് ഇത്തരം പകർച്ച വ്യാധികളുണ്ടായാൽ തൊഴിൽ ഉടമ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തൊഴിലാളികളുടെ രക്തസാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കാൻ തൊഴിലിടങ്ങളിൽ സ്‌ക്രീനിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
രോഗ ലക്ഷണങ്ങൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |