തിരുവനന്തപുരം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പദ്ധതിച്ചെലവുകൾ വെട്ടിക്കുറയ്ക്കില്ലെന്നും കൊവിഡ് പ്രതിസന്ധിയിൽ നിന്ന് സ്ഥിതി ക്രമേണ മെച്ചപ്പെടുന്നുണ്ടെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ ചോദ്യോത്തരവേളയിൽ പറഞ്ഞു.
കടബാദ്ധ്യത തുടർച്ചയായ പ്രക്രിയയാണ്. 2010-11 ലെ മൊത്തം കടബാദ്ധ്യത 78,673 കോടിയായിരുന്നു. ഇത് അഞ്ച് വർഷം കൊണ്ട് 100 ശതമാനത്തിനും മുകളിൽ വർദ്ധിച്ച് 1,57,370 കോടിയായി. കൊവിഡ് പ്രതിസന്ധിയിലും മൊത്തം കടബാദ്ധ്യതയിലെ വർദ്ധന 2020 - 21ൽ 2015-16 നെ അപേക്ഷിച്ച് 88.66 ശതമാനമായി പരിമിതപ്പെടുത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമാകുന്നതായി വന്ന റിപ്പോർട്ട് റിസർവ് ബാങ്കിന്റേതല്ലെന്ന് വ്യക്തമായിട്ടുണ്ട്. സാമ്പത്തിക ഞെരുക്കത്തിലായ ബീഹാർ, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ തുടങ്ങി അഞ്ചു സംസ്ഥാനങ്ങളോടൊപ്പമാണ് കേരളത്തെയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. ലേഖനത്തിൽ പറയുന്ന സംസ്ഥാനത്തിന്റെ കണക്കുകൾ കൊവിഡ് കാലത്തേതാണെന്നും മന്ത്രി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |