ന്യൂഡൽഹി: ചൈനീസ് മൊബൈൽ കമ്പനിയായ വിവോ നികുതി വരുമാനത്തിന്റെ പകുതിയും കണക്കിൽ കാണിക്കാതെ ചൈനയിലേക്ക് കടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് 465 കോടിരൂപ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇ.ഡി) കണ്ടുകെട്ടി. ഏതാണ്ട് 62,476 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കമ്പനി നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ഇ.ഡി വിവോ ഒാഫീസുകളിലും 23 സഹോദര കമ്പനികളിലും റെയ്ഡ് നടത്തിയിരുന്നു. തുടർന്നാണ് വിവിധ സ്ഥാപനങ്ങളുടെ 119 ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ച 465 കോടി രൂപ കണ്ടെടുത്തത്. 73 ലക്ഷംരൂപയും രണ്ടുകിലോ സ്വർണവും പിടിച്ചെടുത്തു. കമ്പനിയുടെ മുൻ ഡയറക്‌ടർ ബിൻ ലവ് 2018ൽ ഇന്ത്യ വിടും മുമ്പുണ്ടാക്കിയ കമ്പനികളും ഇ.ഡിയുടെ നിരീക്ഷണത്തിലാണ്.
അതേസമയം അന്വേഷണവുമായി വിവോ കമ്പനിയിലെ ചൈനീസ് പൗരൻമാരായ ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ലെന്ന് ഇ.ഡി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |