പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് 1.450 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ കപ്ലിപ്പാറ വി ജി ഷാനുവാണ് (38) പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വെയിറ്റിംഗ് ഷെഡിൽ നിന്ന് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്. ജില്ലയിലെ അതിഥി തൊഴിലാളികൾ, സ്‌കൂൾ കോളേജ് വിദ്യാർഥികൾ എന്നിവർക്കിടയിൽ ചില്ലറ വിൽപനയ്ക്കായാണ് കഞ്ചാവെത്തിച്ചത്. അതിർത്തി കടന്നുള്ള ലഹരിയൊഴുക്ക് തടയുന്നതിന്റെ ഭാഗമായി ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ട്. ഇൻസ്‌പെക്ടർ ടി. ഷിജു എബ്രഹാം, എസ്.ഐമാരായ വി. ഹേമലത, എം. അജാസുദ്ദീൻ, ജി.ബി ശ്യാംകുമാർ, എ.എസ്.ഐമാരായ സി. ദേവി, വാസുദേവൻ ഉണ്ണി, സീനിയർ സി.പി.ഒമാരായ എം. സുനിൽ, എ. മുഹമ്മദ് സലിം, മുഹമ്മദ്, ആർ. വിനേഷ്, സി.പി.ഒ കെ. ദിലീപ് എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |