ഡിസംബർ- ജനുവരി, ജൂലായ് - ആഗസ്റ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണ് യു.ജി.സി
വിദൂര കോഴ്സുകളുടെ അക്കാഡമിക് വർഷം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദ - ബിരുദാനന്തര കോഴ്സുകൾക്ക് അനുമതി നൽകുന്നതിന് മുന്നോടിയായുള്ള പരിശോധനയ്ക്ക് യു.ജി.സിയുടെ വിദഗ്ദ്ധ സംഘം നേരിട്ടെത്തില്ല
ഒരാഴ്ചയുള്ളിൽ ഓൺലൈനായി പരിശോധന നടത്തുമെന്നാണ് അറിയിപ്പ്.
ഇതിന്റെ ഭാഗമായി സർവകലാശാലയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വിശദമായ വീഡിയോ റിപ്പോർട്ട് യു.ജി.സി ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ, അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വിവരങ്ങൾ, പഠന സാമഗ്രികളുടെ സാമ്പിൾ, ഓരോ കോഴ്സിന്റെയും പ്രോജക്ട് തുടങ്ങിയവ സഹിതമുള്ള അപേക്ഷയാണ് സർവകലാശാല നൽകിയിട്ടുള്ളത്. ഇത് വസ്തുതാപരമാണോയെന്ന് പരിശോധിക്കാൻ യു.ജി.സി സംഘം നേരിട്ടെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
പരിശോധന ഓൺലൈനാകുന്ന പശ്ചാത്തലത്തിൽ അദ്ധ്യാപക നിയമനം, സിലബസ്, പഠനസാമഗ്രികൾ എന്നിവ സംബന്ധിച്ച കൂടുതൽ വിശദമായ റിപ്പോർട്ട് കഴിഞ്ഞ ദിവസം വീണ്ടും സർവകലാശാല വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്തു. പരിശോധനാ റിപ്പോർട്ട് അനുകൂലമായാൽ സെപ്തംബറിൽ അദ്ധ്യയനം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.
ഡിസംബർ- ജനുവരി, ജൂലായ് - ആഗസ്റ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് യു.ജി.സിയുടെ വിദൂര കോഴ്സുകളുടെ അക്കാഡമിക് വർഷം . ജൂലായ് - ആഗസ്റ്റ് അദ്ധ്യയന വർഷം ഇത്തവണ സെപ്തംബറിലേക്ക് നീട്ടിയിട്ടുണ്ട്. പരിശോധനാ സംഘം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. 12 ബിരുദ, 5 ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുള്ള അപേക്ഷയാണ് നൽകിയിട്ടുള്ളത്.
വിവിധ ജില്ലകളിൽ സർവകലാശാലയുടെ ലേണേഴ്സ് സപ്പോർട്ട് സെന്ററുകളായി പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ 24 സർക്കാർ കോളേജുകളുമായി 12ന് ധാരണാപത്രം ഒപ്പിടും. ഇവിടങ്ങൾ കേന്ദ്രീകരിച്ചാകും വിവിധ കോഴ്സുകളുടെ നേരിട്ടുള്ള ക്ലാസുകൾ . എയ്ഡഡ് കോളേജുകളെയും ലേണേഴ്സ് സപ്പോർട്ട് സെന്ററുകളാക്കാനുള്ള ശ്രമം നടക്കുന്നു.
സയൻസ് കോഴ്സുകളാരംഭിക്കുമ്പോൾ ധാരണാപത്രം ഒപ്പിട്ട കോളേജുകളിലെ ലാബുകൾ പ്രയോജനപ്പെടുത്തും.
-ഡോ. എം. ജയമോഹൻ
രജിസ്ട്രാർ ഇൻ ചാർജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |