കൊച്ചി: ദേശീയപാതയിലെ കുഴികൾമൂലം അപകടമുണ്ടായാൽ ജില്ലാ കളക്ടർമാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. ഇതെല്ലാം മനുഷ്യനിർമിത ദുരന്തങ്ങളാണ്. ഇതിന്റെ ഉത്തരവാദികൾ ആരാണെന്നും കോടതി ചോദിച്ചു.സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജി പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഇക്കാര്യം ചോദിച്ചത്.
ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ നൽകണം. ആരാണ് ടോൾ പിരിവ് തടയേണ്ടത്. ഈ മാസം 31ന് വിജിലൻസ് ഡയറക്ടർ ഓൺലൈനിൽ ഹാജരാകണമെന്നും കോടതി പറഞ്ഞു. കോടതിയുടെ നിർദേശപ്രകാരം തൃശൂർ, എറണാകുളം കളക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. മണ്ണുത്തി -കറുകുറ്റി ദേശീയപാതയിൽ വീഴ്ച സംഭവിച്ചതായി തൃശൂർ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. റോഡ് പണി നടക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട ആരും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |