അബുദാബിയിലെ കേസിന്റെ കാര്യം വീട്ടുകാർ മറച്ചുവച്ചു
ചാലക്കുടി: രണ്ടര വർഷം മുൻപ് അബുദാബിയിൽ മരിച്ച നോർത്ത് ചാലക്കുടി പുളിക്കൽ ഡെൻസിയെ ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഷൈബിൻ അഹമ്മദും സഹായികളും ചേർന്ന് കൊന്നത് ശ്വാസം മുട്ടിച്ച്. ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ എട്ടരയ്‌ക്ക് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു. ഡോ. ഉന്മേഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് മൃതദേഹാവശിഷ്ടങ്ങൾ ശേഖരിച്ചത്. തലയോട്ടി മാത്രമേ ദ്രവിക്കാതെയുള്ളൂ. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും.
ഷൈബിൻ അഹമ്മദിന്റെ സഹായികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം കടയിൽ ജീവനക്കാരിയായിരുന്ന ഡെൻസിയെ കഴുത്ത് ഞെരിച്ച് കൊന്ന മാനേജർ കോഴിക്കോട് സ്വദേശി ഹാരിസ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കിയെന്നുമായിരുന്നു അബുദാബി പൊലീസിന്റെ റിപ്പോർട്ട്. ഇക്കാര്യം ഡെൻസിയുടെ ബന്ധുക്കൾ മറച്ചുവയ്‌ക്കുകയായിരുന്നു. ഹൃദയാഘാതത്തിൽ മരിച്ചെന്ന് പറഞ്ഞാണ് നോർത്ത് ചാലക്കുടി പള്ളി സെമിത്തേരിയിൽ ഡെൻസിയെ അടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |