കണ്ണൂർ: ശമ്പളപ്രതിസന്ധിയിൽ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനെ വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ജോലി ചെയ്‌താൽ കൂലി കൊടുക്കണം. അതാര് കൊടുക്കണമെന്ന് മാനേജ്‌മെന്റും ഗവൺമെന്റും തീരുമാനിക്കണം. അതല്ലാതെ കൂപ്പൺ കൊടുക്കുന്നതോ റേഷൻ കൊടുക്കുന്നതോ ശരിയായ നിലപാടല്ല.
കെ.എസ്.ആർ.ടി.സിയിലെ 12 മണിക്കൂർ തൊഴിൽസമയം സി.പി.ഐ ചർച്ച ചെയ്‌തിട്ടില്ല. എല്ലാ ട്രേഡ് യൂണിയനുകളും ഈ നീക്കത്തിനെതിരാണ്. സി.പി.ഐക്കും അതേനിലപാടാണ്. തിങ്കളാഴ്‌ച അംഗീകൃത സംഘടനകളുമായി നടക്കുന്ന ചർച്ചയ്‌ക്ക് ശേഷം വിഷയത്തിലെ സി.പി.ഐ നിലപാട് പറയാമെന്നും കാനം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |