തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിൽ കടലോര ഗ്രാമത്തിൽ നടക്കുന്ന ഒരു പ്രതികാര തല്ലിന്റെ കഥയാണ് എൻ. ശ്രീജിത്ത് സംവിധാനം ചെയ്‌ത 'ഒരു തെക്കൻ തല്ല് കേസ്' എന്ന ചിത്രം. ജി.ആർ ഇന്ദുഗോപന്റെ 'അമ്മിണിപ്പിളള വെട്ട് കേസ്' എന്ന ചെറുകഥയെ ആസ്‌പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ എൺപതുകളിലെ പശ്ചാത്തലത്തിലെ കഥയാണ് പറയുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭാഷാ സ്ളാംഗും വ്യത്യസ്‌തമായ രൂപഭാവവും അമ്മിണിപ്പിളള എന്ന വ്യത്യസ്‌ത പേരുളള നായക കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയെന്നു തന്നെയാണ് ആദ്യ ദിനം പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബിജു മേനോന്റെ നായിക വേഷം ചെയ്യുന്നത് പദ്‌മപ്രിയയാണ്. ഒപ്പം റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഖിൽ കവലയൂർ, അശ്വത് ലാൽ, റെജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോഹരമായ ഗാനങ്ങൾ ഒരുക്കിയത് ജസ്‌റ്റിൻ വർഗീസാണ്.ഛായാഗ്രാഹകൻ മധു നീലകണ്‌ഠൻ.
സിനിമയിൽ ഏറെനാൾ സഹനടനായും അത്യാവശ്യം വില്ലൻ വേഷങ്ങളിലും ശ്രദ്ധിക്കപ്പെട്ട ശേഷം ബിജു മേനോൻ ഇപ്പോൾ നായകനടനായി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുകയാണ്. സഹനടനിൽ നിന്നും നായകനായപ്പോൾ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് ബിജു മേനോൻ. 'പ്രധാനമായും സഹനടനായിരുന്നപ്പോൾ ഞാൻ വളരെ റിലാക്‌സ്ഡ് ആയിരുന്നു. എന്നാൽ നായകനിലേക്ക് എത്തിയപ്പോൾ വളരെയധികം സമ്മർദ്ദങ്ങളുണ്ട്. വിജയം വലിയൊരു ഘടകമാണ്. വിജയ പ്രതീക്ഷ മെയിന്റെയിൻ ചെയ്യേണ്ടത് വലിയ ബാദ്ധ്യത തന്നെയാണ്. ഇതൊരു ബാദ്ധ്യതയുളള പണി തന്നെയാണ്.' ഒരു ചിത്രം കഴിഞ്ഞ് അടുത്ത ചിത്രം വ്യത്യസ്‌തമാകണം എന്നത് വലിയ കാര്യം തന്നെയാണ്. തെക്കൻ തല്ല് വളരെയധികം റിസർച്ച് ചെയ്‌തെടുത്ത പിരീഡ് സിനിമ തന്നെയാണ്. ബിജു മേനോൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |