തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.ശിവൻകുട്ടിയും ഫിൻലൻഡിലെത്തുമ്പോൾ പ്രധാനമായും ചർച്ചയാകുന്നത് പൊതുവിദ്യാഭ്യാസ രംഗത്തെ ഏഴു വിഷയങ്ങൾ.
ഒക്ടോബർ ഒന്നു മുതൽ 14 വരെ നടത്തുന്ന യൂറോപ്യൻ പര്യടനത്തിനിടെയാണ് ലോകത്തെ ഏറ്റവും നല്ല വിദ്യാഭ്യാസ മാതൃകയായ ഫിൻലൻഡിൽ ഇരുവരും എത്തുന്നത്. ഫിൻലൻഡ് വിഭ്യാഭ്യാസ മന്ത്രി ലീ ആൻഡേഴ്സണുമായി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നടത്തുന്ന ചർച്ചയിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷും പങ്കെടുക്കും.
പ്രി പ്രൈമറി -
ഫിൻലൻഡ് വിദ്യാഭാസ വകുപ്പിന്റെ പ്രീ പ്രൈമറി സ്കൂളുകൾ സന്ദർശിച്ച് പഠന രീതികൾ മനസിലാക്കും
ആരോഗ്യവും ഫിറ്റ്നസും
കുട്ടികളിൽ ആരോഗ്യവും ഫിറ്റ്നസും വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ
ടീച്ചേഴ്സ് ട്രെയിനിംഗ് എക്സ്ചേഞ്ച് പ്രോഗ്രാം-
സംസ്ഥാനത്തെ അദ്ധ്യാപകരെ ഫിൻലൻഡിൽ അയച്ചും അവിടത്തെ അദ്ധ്യാപകരെ ഇവിടെയെത്തിച്ചും പരിശീലനം നൽകാനുള്ള പദ്ധതി
കണക്ക്, ശാസ്ത്രവും കരിക്കുലവും-
കുട്ടികളെ എളുപ്പത്തിലും ശാസ്ത്രീയമായും കണക്കും ശാസ്ത്ര വിഷയങ്ങളും പഠിപ്പിക്കാനും ആ വിഷയങ്ങൾ കരിക്കുലത്തിൽ ഉൾപ്പെടുത്താനുമുള്ള പദ്ധതി
അസസ്‌മെന്റ് പ്രാക്ടീസ്-
കുട്ടികളുടെ പഠനരീതിയും അദ്ധ്യാപകരുടെ പഠിപ്പിക്കൽ രീതിയും ഉൾപ്പെടെ അവലോകനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ
ഗവേഷണം-
പ്രീപ്രൈമറി വിദ്യാർത്ഥികൾ മുതൽ പഠനത്തിൽ വരുത്തേണ്ട മാറ്റങ്ങളും ഉയർന്ന ക്ളാസുകളിൽ വിഷയങ്ങൾ ഗവേഷണ ബുദ്ധിയോടെ പഠിക്കുന്നതിനുമുള്ള പദ്ധതി
സാങ്കേതിക വിദ്യ -
സാങ്കേതിക വിദ്യയിൽ ഫിൻലൻഡിനൊപ്പമാണ് കേരളവും. ആ സാങ്കേതിക വിദ്യകളെ ഫലപ്രദമായി പഠനവുമായി ബന്ധിപ്പിക്കുന്നതും ചർച്ചകയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |