എൻ.ക്യു.എ.എസ് ലഭിച്ച് ആകെ 148 ആരോഗ്യ സ്ഥാപനങ്ങൾക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. ഏഴ് ആശുപത്രികൾക്ക് പുനഃരംഗീകാരവും രണ്ട് ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ് അംഗീകാരവുമാണ് ലഭിച്ചതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം എഫ്.എച്ച്.സി കോട്ടുകാൽ 92ശതമാനം സ്‌കോറും മലപ്പുറം എഫ്.എച്ച്.സി ഓഴൂർ 98ശതമാനം സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 148 ആശുപത്രികൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. അഞ്ച് ജില്ല ആശുപത്രികൾ,നാല് താലൂക്ക് ആശുപത്രികൾ,എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ,38 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ,93 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അംഗീകാരത്തിന് മൂന്നു വർഷ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന നടക്കും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |