തിരുവനന്തപുരം: സർക്കാർ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. രാജ്ഭവനിലേക്ക് ആരും നിർദ്ദേശം നൽകേണ്ടതില്ല. രാഷ്ട്രപതിയോട് മാത്രമാണ് എനിക്ക് ഉത്തരവാദിത്തം.
ഈ കളികൾ എന്നോടു വേണ്ട. ഞാൻ ഇതിലുമേറെ കണ്ടിട്ടുണ്ട്.
എന്നെ ഭയപ്പെടുത്താൻ നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല. രാജ്ഭവന്റെ നടപടികൾ എങ്ങനെയാവണമെന്ന് അനുശാസിച്ച് ഗവ. സെക്രട്ടറി കത്തെഴുതി. സമ്മർദ്ദതന്ത്രം എന്നോട് വിലപ്പോവില്ല. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുമെന്ന് നിരവധി പത്രവാർത്തകൾ വന്നു. ചാൻസലർ പദവി എടുത്തുകൊള്ളാൻ ഞാൻ പറഞ്ഞതാണ്. എന്താണ് ചെയ്യാത്തത്. ഭരണഘടനാപരമായും വ്യവസ്ഥാപിതവുമായ അധികാരമാണ് എനിക്കുള്ളത്. എന്റെ അധികാരം കുറവു ചെയ്യൂ. - ഗവർണർ പറഞ്ഞു.
എതിരാളികളെ
ഇല്ലാതാക്കുന്നു
വിമാനത്തിൽ രണ്ടുപേരെ ആക്രമിച്ചതിന് എൽ.ഡി.എഫ് കൺവീനർക്ക് വിമാനയാത്രാ വിലക്ക്. ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞതിന് ഒരു മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കേണ്ടി വന്നു. പാകിസ്ഥാന്റെ ഭാഷയിൽ രാജ്യത്തിന്റെ അഖണ്ഡതയെ മറ്രൊരു മുൻമന്ത്രി വെല്ലുവിളിച്ചു. ഈ സംഭവങ്ങൾ ആ വ്യക്തികളുടെ വീഴ്ചയായി മാത്രം കാണാനാവില്ല. പരിശീലന ക്യാമ്പുകളിലെ സിദ്ധാന്തങ്ങളാണ് അവർ പറഞ്ഞത്. പൊതുസമൂഹത്തിൽ പറഞ്ഞു എന്നതു മാത്രമാണ് അവർ ചെയ്ത തെറ്റ്. എതിർശബ്ദങ്ങളെ ശക്തിയുപയോഗിച്ച് ഇല്ലാതാക്കാമെന്ന ചിന്താഗതി ഇന്ത്യയ്ക്ക് പുറത്ത് ഉടലെടുത്ത ആശയഗതിയാണ്. അവർ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്നു. കണ്ണൂരിൽ എത്ര പേരെയാണ് കൊലപ്പെടുത്തിയത്. സർവകലാശാലകളിലെ കാമ്പസുകളിൽ എത്ര ചെറുപ്പക്കാരെയാണ് ഇല്ലാതാക്കിയത്. ബലപ്രയോഗത്തിലൂടെ എതിർശബ്ദങ്ങൾ ഇല്ലാതാക്കുകയാണ്. നാണക്കേട് തോന്നുന്നില്ലേ?- ഗവർണർ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |