ചേർപ്പ്: പട്ടികജാതിക്കാരിയായ പെൺകുട്ടിയെ വിഹാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്സിൽ. തൃശൂർ പൊങ്ങണംകാട് സ്വദേശി ഓട്ടോക്കാരൻ വീട്ടിൽ റെയ്‌സനെയാണ് (22) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ.തോമസ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷം മുൻപ് പരിചയപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കി പ്രതി വിവാഹം കഴിക്കാൻ താൽപര്യമാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വശത്താക്കുകയായിരുന്നു.
പ്രതിയുടെ വീട്ടുകാർക്കും ഇവരുടെ ബന്ധം അറിയാമായിരുന്നു. ഇതിനിടെ ഇയാൾ വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയും എതിർത്ത പെൺകുട്ടിയുടെ കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. മദ്യപിച്ച് പലവട്ടം പരാതിക്കാരിയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ എതിർപ്പ് വകവയ്ക്കാതെ യുവതിയെ വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി നിർബന്ധിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. ഉൾപ്രദേശത്ത് എത്തിച്ച് ശാരീരിക ബന്ധത്തിന് വഴങ്ങാതിരുന്നതിനെ തുടർന്ന് മർദ്ദിച്ചതായും പരാതിയുണ്ട്. ഇയാളുടെ സ്ഥിര ഉപദ്രവം സഹിക്കവയ്യാതെ യുവതി ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. മനോഹാനി മൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായ പെൺകുട്ടി തന്നെ ഉപേക്ഷിക്കരുതെന്ന് പറഞ്ഞപ്പോൾ പ്രതി പെൺകുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായും പറയുന്നു. ചേർപ്പ് ഇൻസ്‌പെക്ടർ ടി.വി.ഷിബു, എസ്.ഐ ജെ.ജെയ്‌സൻ, ടി.യു.സുരേഷ്, എ.എസ്.ഐ സജിപാൽ, എം.സുമൽ, സി.പി.ഒമാരായ നവാസ്, മഹേഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |