തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേരേ എറിഞ്ഞത് ബോംബ് തന്നെയാണെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ബോംബെറിഞ്ഞത്. ലക്ഷ്യം തെറ്റി ഗേറ്ര് പിടിപ്പിച്ചിരുന്ന തൂണിൽ പതിച്ചു. ശാസ്ത്രീയ പരിശോധനയിൽ നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റാണ് സ്ഫോടനത്തിനുപയോഗിച്ചതെന്ന് കണ്ടെത്തി. പൊട്ടാസ്യം നൈട്രേറ്റ്, അലൂമിനിയം, സൾഫർ എന്നിവയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. പ്രതിക്ക് ആരാണ് ബോംബ് കൈമാറിയതെന്ന് കണ്ടെത്താനായിട്ടില്ല.
എ.കെ.ജി സെന്റർ ആക്രമിച്ച് സംസ്ഥാനത്താകെ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാനാണ് പ്രതി ജിതിൻ ശ്രമിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കോൺഗ്രസ് ഓഫീസുകൾക്കും പ്രവർത്തകർക്കും നേരേയുണ്ടായ ആക്രമണങ്ങളിൽ പ്രതികരിക്കാനാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |