കൊച്ചി: കണ്ണൂർ സർവകലാശാല 2019 ഡിസംബർ 28ന് നടത്തിയ ചരിത്ര കോൺഗ്രസിൽ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് അന്വേഷിക്കാൻ ഉത്തരവിടണമെന്നും ഇതുവരെ കേസെടുക്കാതെ വീഴ്‌ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് അഭിഭാഷകനും ബി.ജെ.പി ഇന്റലക്‌ച്വൽ സെല്ലിന്റെ മുൻ സ്‌റ്റേറ്റ് കൺവീനറുമായ ടി.ജി. മോഹൻദാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഗവർണർ പ്രസംഗിക്കുമ്പോൾ ഇർഫാൻ ഹബീബ് തടസപ്പെടുത്താൻ ശ്രമിക്കുന്നതിന്റെയും ഇർഫാൻ ഹബീബിനെ ആരോ ശക്തമായി പിടിച്ചിരുത്തുന്നതിന്റെയും ചിത്രങ്ങൾ സഹിതമാണ് ഹർജി.
രാഷ്ട്രപതിയെയും ഗവർണർമാരെയും തടയുന്നത് ഐ. പി. സി 124 പ്രകാരം ഏഴുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നിട്ടും പൊലീസ് നടപട സ്വീകരിച്ചിില്ലെന്ന് ഹർജിയിൽ പറയുന്നു.
സംഭവത്തെത്തുടർന്ന് അഡ്വ. കെ.വി. മനോജ്കുമാർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ആവശ്യമില്ലാത്ത ചെറിയ കാര്യമാണെന്ന് പറഞ്ഞ് നടപടി അവസാനിപ്പിച്ചു. പൊലീസിന്റെ ഈ നിലപാട് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. അക്രമശ്രമം സർക്കാർ തടഞ്ഞില്ലെന്ന് ഗവർണർ തന്നെ ആരോപിച്ചിട്ടും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.
ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡി.ജി.പി, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എന്നിവരാണമ് എതിർകക്ഷികൾ. കണ്ണൂർ സംഭവത്തെക്കുറിച്ച് ഡി.ജി.പിയോട് റിപ്പോർട്ട് തേടണമെന്നാണ് ഹർജിയിലെ ഇടക്കാല ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |