■ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: പ്രമുഖ വിദേശ സർവകലാശാലകളായ ഓക്സ്‌ഫോർഡ്, മാഞ്ചസ്റ്റർ, സീഗൻ, എഡിൻബർഗ് എന്നിവയുമായി ഗ്രഫീൻ വികസനം, ഡിജിറ്റൽ ടെക്നോളജി പാർക്ക് എന്നീ വിഷയങ്ങളിൽ കേരള ഡിജിറ്റൽ സഹകരിക്കും.ഇത് സംബന്ധിച്ച
ധാരണാപത്രങ്ങൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. അഞ്ച് വർഷത്തേക്കാണ് സഹകരണം.
വിദേശ പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബ്രിട്ടനിലെത്തുമ്പോൾ ധാരണാപത്രം ഒപ്പു വയ്ക്കും. ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, അക്കാഡമിക് വിഭാഗം ഡീൻ ഡോ. അലക്സ് പാപ്പച്ചൻ ജെയിംസ് എന്നിവരും
ലണ്ടനിലെത്തും.
പെയിന്റ് മുതൽ റോക്കറ്റ് വരെ നിർമ്മിക്കാനുപയോഗിക്കുന്ന ഗ്രഫീൻ വികസിപ്പിച്ചത് മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊഫസർമാരാണ്. ഡിജിറ്റൽ സർവകലാശാലയ്ക്ക് ഗ്രഫീൻ വികസനവുമായി ബന്ധപ്പെട്ട് പല സഹായങ്ങളും നൽകാൻ ഈ സർവകലാശാലയ്ക്ക് കഴിയും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഡിജിറ്റൽ ടെക്നോളജി പാർക്ക് നടപ്പാക്കേണ്ട ചുമതലയും ഡിജിറ്റൽ സർവകലാശാലയ്ക്കാണ്. സർവകലാശാലാ കാമ്പസിന് സമീപമാകും ഇത് സ്ഥാപിക്കുക. വൻകിട കമ്പനികളുടെ സഹകരണത്തോടെ പാർക്കിൽ നൂതന മേഖലകളിലുള്ള ലാബുകൾ സ്ഥാപിക്കും. ഇത്തരം ഡിജിറ്റൽ ടെക്നോളജി പാർക്കുകൾ സ്ഥാപിക്കുന്നതിൽ പരിചയ സമ്പത്തേറെയുള്ളവരാണ് ഈ വിദേശ സർവകലാശാലകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |